Friday, November 28, 2008

പുസ്‌തകങ്ങളുടെ പൊള്ളുന്ന വില

പുസ്‌തകങ്ങളുടെ വന്‍വില കാരണം സാധാരണക്കാരന്‌ ഇന്ന്‌ പുസ്‌തകങ്ങള്‍ അപ്രാപ്യമായിക്കൊണ്ടിരിക്കുകയാണ്‌. ഡി.സി. ബുക്‌സ്‌, പെന്‍ ബുക്‌സ്‌ തുടങ്ങിയ മുന്‍നിര പ്രസാധകര്‍ വിലയുടെ കാര്യത്തിലും മുന്‍പന്തിയിലാണ്‌. ഇവരുടെ ചില പുസ്‌തകങ്ങളുടെ ഫോട്ടോസ്റ്റാറ്റ്‌ കോപ്പിയെടുത്താല്‍ പോലും പുസ്‌തകങ്ങള്‍ വിലകൊടുത്തുവാങ്ങുന്നയത്ര ചെലവുവരുന്നില്ല! ഡി.സി. ബുക്‌സിന്റെ ലോകരാഷ്‌ട്രങ്ങള്‍ എന്ന പുസ്‌തകത്തിന്റെ മുഖവില 2500 രൂപയാണ്‌. ഈ പുസ്‌തകം പ്രീ-പബ്ലിക്കേഷനില്‍ നല്‍കുന്നത്‌ 1500 രൂപക്കും. ആയിരം രൂപയുടെ വ്യത്യാസം. അങ്ങിനെയാണെങ്കില്‍ പ്രസാധകരുടെ ലാഭം എത്രയാണ്‌? മാത്രവുമല്ല, പ്രീപബ്ലിക്കേഷനില്‍ വാങ്ങാന്‍ കഴിയാത്തവര്‍ ഈ പുസ്‌തകം ആയിരം രൂപ കൂടുതല്‍ നല്‍കി പിന്നീട്‌ വാങ്ങണം. പ്രീ-പബ്ലിക്കേഷനില്‍ വാങ്ങാത്തവര്‍ പിന്നീട്‌ പുസ്‌തകം വാങ്ങേണ്ടതില്ല, വാങ്ങുന്നുണ്ടെങ്കില്‍ തന്നെ അവരെ അമിതമായി ചൂഷണം ചെയ്യണം എന്ന വാശികൂടി ഇതിലടങ്ങിയിട്ടുണ്ടെന്നു തോന്നിപ്പോകുന്നു.

സി.ഡി., ഇന്റര്‍നെറ്റ്‌, ഇ.ബുക്ക്‌, തുടങ്ങിയ ഇലക്‌ട്രോണിക്‌ മാധ്യമങ്ങളുടെ കടന്നുകയറ്റം നടന്നുകൊണ്ടിരിക്കുന്ന വായനാലോകത്ത്‌ പുസ്‌തകങ്ങളുടെ പൊള്ളുന്ന വില കൂടിയാവുമ്പോള്‍ പുസ്‌തകപ്രസാധന മേഖല അപ്പാടെ അസ്‌തമിക്കുകയാവും ഫലം. ഇക്കാര്യം മനസ്സിലാക്കുവാന്‍ പ്രസാധകര്‍ തയ്യാറാകണമെന്നപേക്ഷിക്കുന്നു.

NB: ഞാന്‍ ഒരു ഡി.സി. ബുക്‌സ്‌ വിരോധിയല്ല, മറിച്ച്‌ അവരുടെ സ്ഥിരം കസ്‌റ്റമര്‍ കൂടിയാണ്‌. ഡി.സി. ബുക്‌സിന്റെ വി.ഐ.പി. ഗോള്‍ഡ്‌ അംഗത്വമുണ്ട്‌. പച്ചക്കുതിര മാസികയുടെ വരിക്കാരനുമാണ്‌.

Friday, November 21, 2008

ചില മാതൃഭൂമിക്കഥകള്‍

ഞാന്‍ മാധ്യമ വിശേഷം എന്നൊരു ബ്ലോഗ്‌ തുടങ്ങിയിരിക്കുന്നു. ഇതാ ലിങ്ക്‌:  http://www.madhyamavishesham.blogspot.com/ 

Friday, November 14, 2008

ക്രിക്കറ്റ്‌ എന്ന കിറുക്ക്‌

ക്രിക്കറ്റ്‌ എന്ന കളിയെ വെറുക്കുന്ന ഒരു വ്യക്തിയാണ്‌ ഞാന്‍. മണിക്കൂറുകള്‍ നീളുന്ന കളിയാണിത്‌. കളി വിട്ട്‌ കാര്യത്തിലേക്ക്‌ കടക്കുന്ന കളി. മനുഷ്യന്റെ എത്ര വിലപ്പെട്ട സമയമാണ്‌ ഈ കളി നഷ്ടപ്പെടുത്തുന്നത്‌?

പണമുള്ളവന്‌ കളിക്കാം. കളി കാണാം. അവന്‌ വേറെ ഒന്നും ചിന്തിക്കാനില്ല. പക്ഷേ, ചില സാധുക്കളുണ്ട്‌ ഈ കളിക്ക്‌ പിന്നാലെ പായുന്നവരില്‍. ജോലിയെടുത്ത്‌ വൈകുന്നേരമാവുമ്പോഴേക്ക്‌ അന്നത്തേക്ക്‌ ജീവിക്കാനുള്ള വകയൊപ്പിക്കേണ്ടവര്‍. ഈ മരമണ്ടന്മാര്‍ കിട്ടുന്ന നേരം ടി.വി.ക്ക്‌ മുമ്പിലിരുന്ന്‌ ക്രിക്കറ്റും കണ്ട്‌ കാലിപ്പോക്കറ്റുമായി വീട്ടില്‍ തിരിച്ചെത്തുന്നു, അതും നട്ടപ്പാതിരക്ക്‌.

പഠനവും പരീക്ഷയും മാറ്റിവെച്ച്‌ ക്രിക്കറ്റ്‌ ഭ്രാന്ത്‌ പിടിപെട്ട വിദ്യാര്‍ത്ഥികളെയും നമുക്ക്‌ കാണാനാകുന്നു.

ഇവര്‍ക്കൊക്കെ എന്ന്‌ ബോധമുദിക്കും?

ചാനലുകാര്‍ക്കും കളിക്കാര്‍ക്കുമൊക്കെ പണക്കൊയ്‌ത്താണ്‌. ഈ കണ്ടിരിക്കുന്നവര്‍ക്കെന്ത്‌ കിട്ടാനാണ്‌?

ഫുട്‌ബോള്‍ സഹിക്കാം. കാരണം രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രം. കളിയുടെ പരിധി വിടാത്ത കളി. ക്രിക്കറ്റോ?

ക്രിക്കറ്റ്‌ നിരോധിച്ചാല്‍ കുറേ സാധു മനുഷ്യര്‍ രക്ഷപ്പെടും. പക്ഷേ നടക്കില്ല. പലരുടെയും പോക്കറ്റിലേക്കുള്ള വരവ്‌ നിലയ്‌ക്കും.